2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

തുടരുന്നതിന് മുന്പ് ഒരു ഇടവേള

എന്റെ ആദ്യ വിവാഹത്തിന്റെ കഥ എഴുതുന്നതിനു മുന്പ് ഒരിടവേള ആവശ്യമാണെന്ന് തോന്നി. നമ്മള്‍ സിനിമാടക്കീസില്‍ ഇടവേളയില്‍ ചിലര്‍ ചായ പരിപുവട കഴികുവാനും ചിലര്‍ മൂത്രമോഴിക്കുവാനും പോകും. മറു ചിലര്‍ (ഞാന്‍ ഉള്‍പെടെ) സീറ്റില്‍ ഒന്നു നീണ്ടു നിവര്‍ന്നു സ്ക്രീനില്‍ കാണിക്കുന്ന പരസ്യത്തെയും പാടിനെയും സ്പീക്കറിലൂടെ ഒഴുകി വരുന്ന ഗാനതെയും ശ്രദ്ധിച്ചു കിടക്കും ഇനി എന്താ സംഭവിക്കുന്നത് എന്ന് മനസ്സില്‍ ചിന്ടിച്ചു കൊണ്ടു. അത് പോലെ ഒരു ഇടവേള.
എന്റെ ജീവിതം എപ്പോള്‍ ഒരു വഴിത്തിരിവില്‍ എത്തി നില്ക്കുന്നു. എനിക്ക് ഉണ്ടായ ചില ദുരനുഭവങ്ങള്‍ എന്റെ നന്മക്ക് ഒരു നിമിത്തമായി എന്ന് വേണം കരുതാന്‍. എനിക്ക് പിടിച്ചു നില്ക്കാന്‍ ബുദ്ധിമുട്ടിയ സന്ദര്‍ഭങ്ങളില്‍ എല്ലാം ചുരുക്കം ചില വ്യക്തികളില്‍ നിന്നും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ടായത് ഞാന്‍ നന്നിയോടെ ഒരിക്കല്‍ കൂടി സ്മരിക്കുന്നു. ജീവിതം അന്ന ഒന്നു ഇനി സാധ്യമല്ലഅത് ഈ മരുഭുമിയില്‍ വച്ചു അവസാനിപ്പിച്ച് കളയാം എന്ന് വരെ ഞാന്‍ ചിന്ധിച്ചു പോയിട്ടുണ്ട്. പക്ഷെ എന്നെ കൊണ്ടു മറൊല്ലവര്‍ക്ക് കൂടി എനിതിനു പ്രശ്നങ്ങള്‍ ഉണ്ടാക്കണം എണ്ണ ചിന്ത അതില്‍ നിന്നെല്ലാം എന്നെ പിന്തിരിപ്പിച്ചു. കൂടാതെ തോല്‍വി ഏറ്റുവാങ്ങി എന്റെ മനസ്സിന് വളരെ ബലം ലഭിച്ചിരുന്നു. എന്നെങ്കിലും ഒരിക്കല്‍ എനിക്ക് ജയിക്കണം എന്നൊരു തോന്നല്‍ എന്റെ മനസ്സില്‍ എന്നോ കയറിക്കൂടി. അവസനിപിച്ചാല്‍ ഒരു നിമിഷം, പൊരുതി നേടിയാല്‍ ഒരു ജീവിതം എന്നതരത്തിലുള്ള ഒരു മന്ത്രണം എവിടെ നിന്നോ എന്റെ മനസ്സില്‍ കൂടെ കൂടെ മുഴങ്ങി കൊണ്ടിരുന്നു. അങ്ങിനെ ഞാന്‍ ഈ മണലാരണ്യത്തില്‍ നിന്നും മറഞ്ഞിരുന്നു യുദ്ധം നയിച്ചു. പക്ഷെ എന്റെ പക്ഷത്തു ചില ശകുനിമാരും (ചതിയന്‍) ചന്ടുമാരും ഉണ്ടായിരുന്നത് കൊണ്ടു യുദ്ധത്തില്‍ തോല്‍വി കിട്ടി. പക്ഷെ ആ തോല്‍വി ഇപ്പോള്‍ അല്പാല്പമായി ലഭിച്ചു കൊണ്ടിരിക്കുന്ന വിജയങ്ങളുടെ ഒരു മുന്നോടിയായിരുന്നു എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു. ജീവിത യാത്രയില്‍ ചിലപ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാല്‍ ഒരിക്കലും തളരരുത്. ജീവിതം ഒരു മാച്ച് ആയി കാണുക. (ഒരു പരിധി വരെ). സച്ചിന്റെ ബാറ്റിങ്ങ് പോലെ അച്ചടക്കത്തോടെ നമുക്കു നേരെ വരുന്ന ബോളുകളെ (പ്രശ്നങളെ) നേരിടുക. അടിച്ച് പരതെണ്ടാവയും, വിട്ടു കലയെണ്ടാവയും, പ്രതിരോധിക്കെണ്ടാവയും തിരിച്ചറിഞ്ഞു കളിക്കുക. ടീവി റിപ്ലേ ഉള്ളത് കൊണ്ടു ന്യായം ജയിക്കും എന്ന് പ്രത്യാശിക്കാം, നമുക്ക് പേടിക്കാനുള്ളത്‌ അമ്പയര്‍മാരുടെ പിഴവുകള്‍ മാത്രം. അങ്ങിനെ സംഭവിച്ചു പുറത്തായാല്‍ അത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കുക. പ്രതികരിക്കേണ്ടി വന്നാല്‍ മാത്രം പ്രതികരിക്കുക. ഫീല്‍ഡിലെ തെറി വിളി (സ്ലെട്ജിംഗ്) ആളുകളുടെ കുടപെടുതലിന്റെ രൂപത്തില്‍ ഒരു പാട് കേള്‍ക്കേണ്ടി വന്നേയ്ക്കും. നെവെര്‍ മൈന്‍ഡ്.
ഇന്റര്‍വെല്‍ തീരാന്‍ ഉള്ള ബെല്ലടിച്ചു. പരസ്യവും പാട്ടും നിന്നു. കത്തിയ വിളക്കുകള്‍ കെടുത്തി. ഇനി പടം തുടരാന്‍ പോകുന്നു. ഇനി സീറ്റില്‍ സ്റ്റെടിയായി ഇരുന്നു കൊള്ളുക. പുറകില്‍ നിന്നും വെളുത്ത നിറമുള്ള വെളിച്ചം സ്ക്രീനിലേക്ക് നോക്കുക......
പിന്കുറി: നമ്മള്‍ ഫീല്‍ഡ് ചെയുകയനെന്കില്‍ ക്യാച്ച് വിട്ടുകളയാതെ നോക്കുക. പണ്ടു ഒരു ലോക കപ്പഇന്റെ സെമി ഫൈനലില്‍ സൌത്ത് ആഫ്രികന്‍ ഹെര്‍ഷല്‍ ഗിബ്സ് ചെയ്തത് പോലെയുള്ള മണ്ടത്തരം കാട്ടാതെ നോക്കുക. അന്ന് സ്റ്റീവ് വോയുടെ ക്യാച്ച് ഗിബ്സിനു കിട്ടി. പക്ഷെ അമിത പ്രതീക്ഷയില്‍ അയാള്‍ അത് മുകളിലേക്കിട്ടു പിടിക്കാന്‍ നോക്കി. അങ്ങിനെ കൈയില്‍ നിന്നും വഴുതി പോയി. രക്ഷപെട്ട വോ മെല്ലെ ചെന്നു ഗിബിനോട് പറഞ്ഞു നീ കൈവിട്ടത് ലോക കപ്പു തന്നെയാ എന്ന്. (ഓര്ക്കുക പിന്നീട്ഇന്നു വരെ ആ രാജ്യത്തിന് ലോക കപ്പു ഒരു സ്വപ്നമായി അവശേഷിക്കുന്നു). എനിക്ക് രണ്ടു പ്രാവശ്യം ഇതേ പോലെ "ക്യാച്ച്" കൈവിട്ടു പോയിടുണ്ട്. ഞാന്‍ ആഗ്രഹിച്ച കാര്യം, സ്നേഹം, വ്യക്തി - ഇതെല്ലാം എനിക്ക് കിട്ടി എന്ന് കുറച്ചു അഹങ്കരിച്ചു പോയിടുണ്ട്. അവസാനം അതെല്ലാം എനിക്ക് കൈവിട്ടു പോയി. അതാണ് പക്ഷെ ഇതെഴുതാന്‍ കാരണമായത്.

2 അഭിപ്രായങ്ങൾ: