2012, ജനുവരി 18, ബുധനാഴ്‌ച

തളര്‍ത്തുന്ന ചിന്തകള്‍.

രാവിലെ എഴരക്ക്‌ വണ്ടി വരും, ഓഫീസിലേക്ക് ഞങ്ങളെ എടുക്കാന്‍.  ഡ്രസ്സ്‌ ചെയ്ത് സോക്സ്‌ കാലില്‍ തിരുകി കയട്ടുന്നതിനിടയില്‍ മൊബൈല്‍ ചിലക്കുന്നു.  രാവിലെ ഡ്യൂട്ടി കഴിഞ്ഞു വന്ന ചങ്ങാതിയെ ഉണര്‍ത്താതെ പെട്ടെന്ന് തന്നെ എടുത്തു.  അളിയന്റെ നമ്പര്‍!  ആള്‍ രാവിലെ തന്നെ വിളിക്കാറില്ല.  പിന്നെന്തേ?! 

അല്‍പ്പം പരിഭ്രമത്തോടെ ഫോണെടുത്തു.  സലാം പറഞ്ഞതിന് ശേഷം "എന്താ അളിയാ? രാവിലെ" "നമ്മുടെ .....ഇക്ക മരണപ്പെട്ടു".  ഇന്ന് രാവിലെ.  (ഇന്നാ ലില്ലാഹി ...)കാന്‍സര്‍ വന്നു കുറെ നാളായി കിടപ്പിലായിരുന്നു.  അളിയന്റെ അളിയന്‍ ........എന്നയാളുടെ വാപ്പയയിരുന്നു പ്രസ്തുത വ്യക്തി.  എന്നോട് ഒരു പ്രത്യേക സ്നേഹം എന്നുമുണ്ടായിരുന്നു.  കഴിഞ്ഞ തവണ ഞാന്‍ ലീവിന് പോയപ്പോള്‍ കാണാന്‍ പോയിരുന്നു.  അന്ന് ചികിത്സയും കീമോയും കഴിഞ്ഞു കിട്ടിയ ഇടവേളയായിരുന്നു.  ഒരുപാട് നേരം ആ വീടിന്റെ കൊലയില്‍ സംസാരിച്ചിരുന്നു.  എന്റെ ജീവിതത്തിലെ പ്രതിസന്ധികളില്‍ ഒരുപാട് പിന്തുണച്ചിട്ടുള്ള ആളാണ്‌.  സംസാരിച്ചു തിരികെ പോരുന്ന നേരം സലാം പറഞ്ഞു കൈകൊടുത്ത സമയത്ത് അതില്‍ തടഞ്ഞ നോട്ടിനെ അദ്ദേഹം തിരസ്കരിച്ചത് തെല്ലു ജാള്യത എന്നിലുണ്ടാക്കി.  ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം അത് വാങ്ങി.  വണ്ടിയെടുത് പോന്നു കുറച്ചകലെ മാറി വഴിയിലോതുക്കി, മനസ്സിനെ ഒന്ന് നിയന്ത്രിക്കാന്‍ വേണ്ടി.  അടുത്ത വര്‍ഷവും ലീവിന് പോകുമ്പോള്‍ കാണാന്‍ യോഗമുണ്ടാവാന്‍ പ്രാര്‍ത്ഥിച്ചു.  പക്ഷെ ഇനി....  സത്യങ്ങള്‍ ഉള്‍ക്കൊണ്ടല്ലേ പറ്റൂ.

ഓഫീസില്‍ വന്നു സ്ഥിരം വായിക്കുന്ന പത്രത്തിന്റെ ചരമ കോളം കണ്ണോടിച്ചു.  പെട്ടെന്ന് ഒരു പേരും സ്ഥലപ്പേരും കണ്ണിലുടക്കി.  എന്റെ അമ്മാവന്റെ വീടിനടുത്തുള്ള ഒരു വ്യക്തി.  അദ്ദേഹവും നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു.  സീറ്റിലേക്ക് അമര്‍ന്നിരുന്നു ഒന്നാലോചിച്ചു.  മരണം എല്ലാവരുടെയും പിന്നാലെയുണ്ട്.   ഒരിക്കല്‍ അത് നമ്മളെ തേടിയെത്തും. 

കളികളുടെ ശൈശവവും ബാല്യവുംകഴിഞ്ഞു കൌതുകത്തിന്റെ കൌമാരവും സാഹസികതയുടെ യൌവനവും
ഉത്തരവാദിത്തത്തിന്റെ  മധ്യവയസ്സും  തിരസ്കരണത്തിന്റെ വാര്‍ദ്ധക്യവും എല്ലാം മരണത്തിനു  ഒന്നുപോലെ.  എപ്പോള്‍ വേണമെങ്കിലും ഈ അവസ്ഥകളിലോന്നില്‍ അത് നമ്മളെ തേടിയെത്തും.  ദിനംപ്രതി കാണുന്ന പത്രവര്തകളില്‍ എത്രയെത്ര മരണങ്ങള്‍.  ചിലത് പകുതി വായിക്കുമ്പോഴേക്കും കണ്ണില്‍ രൂപം കൊള്ളുന്ന കണ്ണുനീര്‍ കാഴ്ചയെ മങ്ങിപ്പിക്കുംപോള്‍ അവിടെ നിര്‍ത്തും.

ചിലപ്പോളൊക്കെ ഓര്‍ക്കാറുണ്ട്.  മരിക്കാതിരിക്കാനാവില്ലേ എന്ന്.  ഒരിക്കല്‍ അത് ഒരാളോട് പങ്കു വെച്ചപ്പോള്‍ കിട്ടിയ മറുപടി പിന്നെ അതുപോലെ ചിന്തിപ്പിച്ചിട്ടില്ല.  ചെറുപ്പം മുതല്‍ പഠിച്ച മരണാനന്തര കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മയിലേക്ക് വന്നു.  ഖബര്‍, ‍അന്ത്യ വിചാരണ, ശിക്ഷ ...എന്നിങ്ങനെ..  സത്യത്തില്‍ ഉള്ളതാണോ ഇതെല്ലാം?  ആര്‍ക്കറിയാം.  വിശ്വാസി അതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് മനസ്സ് പറഞ്ഞു.  ചിന്തകള്‍ ആകെ തളര്‍ത്തുന്നു.

കാലം നീങ്ങും, ഇനിയുമൊരുപാട്, മരണം അതിനിയും സംഭവിക്കും ഒരുനാള്‍ നമ്മളെയും തേടി വരും.  കാത്തിരിക്കുക....ഭയപ്പെട്ടിട്ടു കാര്യമില്ല.  രക്ഷപെടാന്‍ പറ്റില്ല അത് തന്നെ കാര്യം.

4 അഭിപ്രായങ്ങൾ:

  1. അതെ, മരണം എല്ലാവരുടെയും പിന്നാലെയുണ്ട്. ഒരിക്കല്‍ അത് നമ്മളെളെയും തേടിയെത്തും.

    മറുപടിഇല്ലാതാക്കൂ
  2. വിശ്വാസി അതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് മനസ്സ് പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  3. പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

    താങ്കളെ അറിയിക്കുന്നതിനു വേണ്ടിയിട്ട ലിങ്ക് താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

    ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ
  4. ivde ithaadyam
    pakshe ee kannanchippikkunna aksharangal vaayikkaan kittunnilla
    font maattuka thilakkam kurakkuka, appol vaayanakkar odiyethum
    yenkilum njan oru kamantittu pokaamennu karuthi. kaaryam parayukayum cheyyamello.
    pl change the fon't color
    best regards
    APK

    മറുപടിഇല്ലാതാക്കൂ