2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

"ആദ്യ"അവസാനം!

അങ്ങിനെ പിന്നത്തെ ശനിയാഴ്ച്ചയിലേക്ക് കാത്തിരിക്കുന്നതിന്റെ ഇടയില്‍ ഞാന്‍ എന്റെ അമ്മാവനുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു തരം നിഷേധ മനോഭാവത്തിലും എതിര്‍ ഗ്രൂപുകാരെ പ്രോത്സാഹിപ്പിച്ചു അവരെ പിന്താങ്ങുന്ന തരത്തിലുള്ള ഒരു സമീപനം ആണ് അയാളില്‍ നിന്നുണ്ടായത്. അവളുടെ ആളുകള്‍ എനിക്കെതിരെ സ്ത്രീ പീഡന കേസ് കൊടുക്കും എന്നും എന്നെയും ഉമ്മയെയും പിടിച്ചു അകത്തിടീക്കും, ജാമ്യം പോലും കിട്ടില്ല എന്നും വരെ അയാള്‍ "ദീര്‍ഘ ദൃഷ്ടി" കണ്ടു. (അത് പറയുമ്പോള്‍ അയാളുടെ മിഴികളില്‍ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു). തന്റെ സഹോദരിയും മകനും ഇരുമ്പഴികള്‍ക്കുള്ളില്‍ ജാമ്യം പോലും കിട്ടാതെ കിടക്കുന്ന രംഗം അയാള്‍ ഒരു പാടു തവണ ഭാവനയില്‍ റീ-വൈന്റ്റ് ചെയ്തു കണ്ടിട്ടുണ്ടാകണം. എന്തായാലും അതിന് ഞാന്‍ പറഞ്ഞ മറുപടി അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല "ഞങ്ങള്‍ ജാമ്യം കിട്ടാതെ അവിടെ കിടന്നോളാം അത് കണ്ടു നിങ്ങള്ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുമെന്കില്‍ ഉറങ്ങിക്കോളൂ". ഈ വിവരം ഞാന്‍ വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ എന്റെ ഉമ്മ അയാളെ വിളിച്ചു എന്നിട്ട് ചോദിച്ചു "നീ .......തരവാട്ടുകാരനല്ലേ? .........അവരുടെ പാര്‍ട്ടി അല്ലല്ലോ?"
പിറ്റേ ദിവസം അവളുടെ ആളുകള്‍ എന്റെ മഹല്ല് കമ്മിറ്റിയിലേക്ക് അവരുടെ മഹല്ല് കമ്മിറ്റി വക ഒരു പരാതി ഉണ്ടാക്കിച്ചു കൊടുതയപ്പിച്ചു. അപ്പോഴാണ്‌ മഹല്ല് കമ്മിറ്റി ഇക്കാര്യം അറിയുന്നത്. എനിക്ക് തെറ്റ് പറ്റിയതും അവിടെയാണ്. ഇങ്ങിനെ ഒരു പ്രശ്നം ഉണ്ടായപ്പോള്‍ ആദ്യം അറിയിക്കെണ്ടിയിരുന്നത് അവരെ ആയിരുന്നു. കാരണം അവരുടെ അനുമതിയോടെ ആണല്ലോ വിവാഹം നടത്തിയത്, അപ്പോള്‍ സ്വാഭാവികമായും എന്റെന്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആദ്യം അറിയിക്കേണ്ടത് അവരെയാണ്. അവിടെ എനിക്ക് തെറ്റ് സംഭവിച്ചു എന്ന് മനസ്സിലായി. എന്നാല്‍ കമ്മിറ്റിയില്‍ എനിക്ക് നേരിട്ടു പരിചയമില്ലാത്ത ആളുകളായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ സ്വന്തം ആളുകളുടെ പിന്തുണയും ഉപദേശവും എനിക്ക് ഇക്കാര്യത്തില്‍ കിട്ടിയിരുന്നുമില്ലല്ലോ! എന്തായാലും പരാതി കിട്ടിയപ്പോള്‍ പള്ളിയിലെ കമ്മിറ്റി പ്രസിടെന്റും വേറെ രണ്ടു പേരും എന്റെ വീട്ടില്‍ വന്നു - ഒരു അന്വേഷണ കമ്മീഷന്‍ എന്നതരത്തിലുള്ള വസ്തുതാ അന്വേഷണത്തിനു. എന്റെ ഉമ്മ എല്ലാ കാര്യവും അവരോട് വിശദമായി പറഞ്ഞു കൊടുത്തു. അതിലെ പ്രസിടെന്റിനു കാര്യം എല്ലാം മനസ്സിലായി. ആരൊക്കെയാണ് എങ്ങിനെയൊക്കെ കളിക്കുന്നത് എന്നെല്ലാം അദ്ധേഹത്തിനു വേഗം പിടികിട്ടി. ഒരു ജനപ്രധിനിധി എന്നനിലയിലും ഒരു പള്ളി കമ്മിറ്റി ഭാരവാഹി എന്നനിലയിലും അദ്ദേഹം ഇത്തരം കാര്യങ്ങള്‍ ഒരു പാടു കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നു. അയാള്‍ എന്റെ അമ്മാവനുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു പക്ഷെ അയാള്‍ സ്വന്തം ബിസിനസ്സിനാണ് കൂടുതല്‍ വില കല്‍പ്പിച്ചത്. അദ്ദേഹം അതിന്‍പ്രകാരം അയാളെ "നാല് നല്ല വര്ത്തമാനം" പറയുകയും ചെയ്തു. അതിന്റെ ഫലമായി പിന്നത്തെ ശനിയാഴ്ചയിലെ "ചര്ച്ച" അയാളുടെ വീട്ടില്‍ നിന്നും മാറ്റുകയും അയാള്‍ സ്വയം ചര്‍ച്ചയില്‍ നിന്നും പിന്മാറുകയും ചെയ്തു. ഞങ്ങള്‍ ആകെ പ്രതിസന്ധിയിലായി. എന്നാല്‍ മഹല്ല് കമ്മിറ്റിയിലെ ആ നല്ല മനുക്ഷ്യന്‍ - തല്ക്കാലം നമുക്കു അദ്ധേഹത്തെ ഇക്ക എന്ന് വിളിക്കാം - മുന്‍കൈയെടുത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ അവളുടെ ആളുകളുമായി സംസാരിക്കുകയും അതിന്‍ പ്രകാരം ചര്ച്ച ഇക്കയുടെ ഒരു ബന്ധു വീട്ടിലേക്ക് മാറുകയും ചെയ്തു. അദ്ദേഹം ഇത്രയൊക്കെ ചെയ്തു തന്നതിന്റെ കാരണം ഞങ്ങളുടെ ഭാഗത്തെ "ശരി" അദ്ധേഹത്തിനു ബോധ്യമായത് കൊണ്ടാണെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.
അങ്ങിനെ ചര്‍ച്ചാ സമയം അമ്മാവനെയും വരണം എന്ന് ഇക്ക വിളിച്ചു പറഞ്ഞു എങ്കിലും അയാള്‍ വന്നില്ല. എന്റെ ഭാഗത്ത് ഇക്ക മാത്രം. അദ്ദേഹം എല്ലാം കണ്ടറിഞ്ഞു ചെയ്തു തന്നു. അവര്‍ വന്നു കടലാസുകള്‍ എല്ലാം ഞാന്‍ നല്ല വക്കീലിന്റെ സഹായത്തോടെ ഞാന്‍ ശരിയാക്കിയിട്ടുണ്ടായിരുന്നു. ഞാനും അവളും സാക്ഷികളും ഒപ്പിട്ടു. അവള്‍ കാറില്‍ ഇരുന്നു, സ്വര്‍ണ്ണം വസ്ത്രം മറ്റു സാധന സാമഗ്രികള്‍ ഏറ്റുവാങ്ങി, അവര്‍ എന്റേത് എന്റെ വീട്ടില്‍ എത്തിച്ചു. ശേഷം "മൂന്നു മൊഴിയും" ഒറ്റയടിക്ക് ഞാന്‍ ചൊല്ലി. പറഞ്ഞു കേട്ട പോലെ ആകാശം ഭൂമി ഇവയൊന്നും കിടുങ്ങിയില്ല, വറ്റി വരണ്ടില്ല. എല്ലാം അറിയുന്നവന്‍ ദൈവം ആയതുകൊണ്ട് എനിക്ക് കുറ്റബോധം തീരെ തോന്നിയുമില്ല. എന്റെ ഭാഗം ദൈവതിനരിയമല്ലോ എന്ന് ഞാന്‍ സമാധാനിച്ചു.
അന്ന് ഒപ്പിട്ട "കരാര്‍" പ്രകാരം പരസ്പരം ആരോപണങ്ങള്‍, ചെളി വാരി എറിയുക, ഇല്ലാത്ത കാര്യങ്ങള്‍ അവകാശം ഉന്നയിക്കല്‍ എന്നിവ ഒന്നും പാടില്ലായിരുന്നു. പക്ഷെ അവര്‍ അത് എളുപ്പം തെറ്റിച്ചു. ഞാന്‍ അവളുടെ ആഭരണം എടുത്തു വിട്ടു തുടങ്ങി ഇവിടെ എഴുതാന്‍ പറ്റാത്ത തരത്തിലുള്ള പല ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചു. അപ്പോഴെല്ലാം എല്ലാം നല്ലതിന് എന്ന് കരുതി ഞാനും എന്റെ കുടുംഭവും സംയമനം പാലിച്ചു.
(എല്ലാം ചുരുക്കി എഴുതിയതാണ്. ഒരു പാടു കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ട്. ഞാന്‍ ഈ പോസ്റ്റിനു ശേഷം രണ്ടു ദിവസം കഴിഞ്ഞു നാട്ടില്‍ പോകുകയാണ്. അതുകൊണ്ടാണ് പെട്ടെന്ന് ഈ ബ്ലോഗ് തീര്‍ക്കാന്‍ തീരുമാനിച്ചത്. രണ്ടു വിവാഹം കഴിക്കേണ്ടി വന്നു എന്ന് പറഞ്ഞല്ലോ, അതില്‍ രണ്ടാമത്തേത് ഇതിന്റെ രണ്ടു വര്ഷം കഴിഞ്ഞായിരുന്നു, ഇടിവെട്ട് കൊണ്ടാവന് പാമ്പിന്റെ കടി കിട്ടിയത് പോലെ ആയിരുന്നു അടുത്തത്. സമയം കിട്ടുമ്പോള്‍ അതും ഈ ബ്ലോഗിന് തുടര്‍ച്ച ആയി വരുന്നതായിരിക്കും. തല്ക്കാലം ഞാന്‍ ഈ വിഷയം എവിടെ നിര്‍ത്തുകയാണ്, (സമയം പോലെ തുടരും) മറ്റു വിഷയങ്ങള്‍ - രാഷ്ട്രീയം-സാമൂഹികം- അതിലുള്ള ബ്ലോഗുകള്‍ എന്നില്‍ നിന്നും ഉണ്ടാവാം. കൂടാതെ ഒരു കാര്യം കൂടി, ഞാന്‍ എന്റെ ന്ജീവിതത്തിലെ ഒരു വഴിത്തിരിവിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അതിനായി വളരെ നാളായി മനസ്സിനെ ശാന്തമാക്കി, ഉപദ്രവിച്ചവരെയും ഉപദ്രവങ്ങളെയും എല്ലാം മറന്നു കളയാന്‍ ശ്രമിക്കുകയാണ്. പരീക്ഷണ കാലഘട്ടം ഏതാണ്ട് അവസാനിച്ചു എന്ന് തന്നെ തോന്നുന്ന തരത്തില്‍ കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇനിയും കൂടുതല്‍ ഞാന്‍ എഴുതുന്നില്ല എല്ലാം നല്ല രീതിയില്‍ "സംഭവിക്കട്ടെ" എന്ന് പ്രാര്തിക്കുകയാണ്).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ