2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഓണാശംസകള്‍

അങ്ങിനെ 2009 ലെ ഓണം വന്നെത്തി. പതിവുപോലെ മദ്യ വില്‍പനയിലെ റെക്കോര്‍ഡ്‌ വന്നു കഴിഞ്ഞു . മലയാളി പതിവുപോലെ കുടിച്ചു തിമര്‍ക്കുകയാണ്. റംസാന്‍ മാസമായതുകൊണ്ട് ഗള്‍ഫിലെ ഓണം ആഘോഷങ്ങള്‍ കുറവാണ്, പക്ഷെ റൂമുകളിലെ ഓണ സദ്യയും വെള്ളമടിയും പതിവുപോലെ. മാനുഷരെല്ലാം ഒന്നുപോലെ എന്ന് വിചാരിച്ചു രാജ്യം ഭരിക്കാന്‍ പുറപ്പെട്ട ഒരു ചക്രവര്‍ത്തിയെ ചവിട്ടി പാതാളത്തിലേക്ക് താഴ്തിയതിന്റെ സ്മരണയാണല്ലോ ഓണം.

marunaadukalil ജോലിക്കും മറ്റും പോയി താമസിക്കുന്നവര്‍ ഓണം ആഘോഷിക്കുവാന്‍ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാ‍പനങ്ങള്‍ എല്ലാം തന്നെ ഓണം അവധി എന്ന മയക്കത്തിലേക്ക് വീണു കഴിഞ്ഞു . സ്വന്തം വീടും നാടും കുടുംബവുമെല്ലമായി ഒന്നിച്ചു കൂടുക എന്ന കാര്യം അതീവ സന്തോഷം തന്നെ. ഓണം ആഘോഷങ്ങള്‍ക്കിടയില്‍ മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്ത്ത നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. കല്പറ്റയില്‍ നിന്നാണ് ഈ വാര്ത്ത വന്നിരിക്കുന്നത്. ഭര്‍ത്താവ് മരിച്ചു പോയി ശേഷം സ്വന്തം മക്കളാല്‍ അവഗണിക്കപ്പെട്ട ഒരു അമ്മ ആശുപതിക്കിടക്കയില്‍ നിസ്സഹായാവസ്ഥയില്‍ കിടക്കുന്നു. 30 കൊല്ലം മുന്പ് കമലാക്ഷി അമ്മയുടെ ഭര്‍ത്താവ് ശങ്കരന്‍ എഴുത്തച്ചന്‍ മരണപ്പെട്ടു. പിന്നീട് പ്രിയതമന്‍ പോയെങ്കിലും സംരക്ഷിക്കാം സ്വന്തം മക്കള്‍ ഉണ്ടല്ലോ എന്ന ഒരു ആശ്വാസം അവര്ക്കു ഉണ്ടായിരുന്നു. എന്നാല്‍, 4 കൊല്ലം മുന്പ് അവരും കൈയൊഴിഞ്ഞു. പിന്നീട് ഓരോ ഓണവും തെരുവിലും, ഓള്‍ഡ്‌ ഏജ് ഹോമിലും, ആശുപത്രിഉയിലുമൊക്കെയായി കഴിച്ചു കൂട്ടുകയാണ് ഈ പാവം അമ്മ. ചില സാമൂഹിക പ്രവര്‍ത്തകരാണ് മക്കള്‍ തെരുവില്‍ ഉപേക്ഷിച്ച അവരെ കണ്ടെത്തി ഓള്‍ഡ്‌ ഏജ് ഹോമിലും തുടര്‍ന്ന് വയന്നാദ്‌ ജില്ല ആയുര്‍വേദ ആശുപത്രിയിലും എത്തിച്ചത്‌. രണ്ടു ആണും ഒരു പെണ്ണും തന്റെ വയറ്റില്‍ കുരുത്തു ഈ ലോഗത്തില്‍ പിറന്നിട്ടും തളര്‍ന്നു വീനപ്പ്പോള്‍ ഒരു കൈതാങ്ങിനായി ആരും ഈ അമ്മക്കില്ല. ശരിയായ ശ്രദ്ധയും പരിചരണവും ചികിത്സയും ലഭിക്കേണ്ട ഈ പ്രായത്തില്‍ അവര്‍ അതൊന്നും ഇല്ലാതെ ഒറ്റപെടലിന്റെ മാനസിക സമ്മര്‍ദം സഹിച്ചു കഴിയുന്നു. രണ്ടു തവണ സ്വയം ജീവിതം അവസാനിപ്പിക്കുവാന്‍ ഈ അമ്മ തയ്യാറായി എങ്കിലും ഓരോരുത്തര്‍ കണ്ടതിനാലും ആയുസ്സിന്റെ വലിപ്പത്ത്തിനാലും രക്ഷപ്പെട്ടു. എന്നിട്ടും ഈ അമ്മ തന്റെ മക്കളെ തള്ളിപ്പറയുന്നില്ല , അവരുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ " ഓണത്തിനെങ്കിലും ഒന്നു വന്നു കണ്ടൂടെ അവര്ക്കു!" (മാതൃഭൂമി ഇന്റര്നെറ്റ് എഡിഷന്‍ 31.08.2009).
ബൂലോഗരെ, ഹൈ ടെക് യുഗത്തില്‍ സമയം ഇല്ല എന്നത് ഒന്നിനും ഒരു മറുപടി അല്ല. നമ്മള്‍ക്ക്‌ ജന്മം തന്ന നമ്മുടെ മാതാപിതാക്കളെയും, നമ്മുടെ കൂടെ പിറന്ന സഹോദരി സഹോദരന്മാരെയും നമ്മള്‍ സ്നേഹിക്കണം, അവരില്‍ സഹായം അര്‍ഹിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ നമ്മള്‍ അത് കൊടുത്തിരിക്കണം. ഒരുപക്ഷെ സ്നേഹപൂര്‍വമുള്ള ഒരു വാക്കു മതിയാകും, അല്ലാതെ പണമോ മറ്റു ഭൌതിക വസ്തുക്കളോ വേണ്ടി വരില്ല.

നമുക്കും ജീവിത സായാഹ്നത്തിലെ ഒരു ഭാഗം ഇതുപോലെ സംഭവിച്ചു കൂടായ്കയില്ല എന്ന നഗ്ന സത്യത്തെ നമ്മള്‍ ഓരോരുത്തരും തിരിച്ചറിയണം. (റംസാന്‍ വ്രതതിലായതിനാല്‍ ശാരീരികമായി ഓണത്തില്‍ പങ്കാളിയാവാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്) എല്ലാവര്ക്കും ഓണം ആശംസകള്‍, ഒപ്പം എന്റെ മനസ്സിലെ ഓണം കമലാക്ഷി അമ്മക്ക് മാത്രമായി സമര്‍പ്പിച്ചു കൊള്ളുന്നു. എന്റെ പ്രാര്‍ത്ഥനകളില്‍ ആ അമ്മയെ ഞാന്‍ ഉള്‍പ്പെടുത്തുന്നു.

പ്രിയരേ, പൂക്കളവും സദ്യയും താഴെ കാണാം... കഴിച്ചു കൊള്ളുക...









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ