2011, നവംബർ 23, ബുധനാഴ്‌ച

നോക്കുകൂലി ഞങ്ങള്‍ കൊണ്ഗ്രസ്സിനു പുളിക്കത്തില്ലാട്ടോ!

കേരളത്തിലെ വ്യാവസായിക വികസനത്തിന്‌ തടസ്സം പ്രധാനമായും ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് എന്നാണു വലതു പക്ഷ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും പ്രചരണം നടത്തി വരുന്നത്. ട്രേഡ് യുനിയന്‍ പ്രവര്‍ത്തനവും, തൊഴില്‍ സമരങ്ങളും കൂടാതെ നോക്കു കൂലി എന്ന തെണ്ടിത്തരവും ഇടതുയുനിയനുകളുടെ ഭാഗത്ത്‌ നിന്നും നല്ലൊരു അളവില്‍ ഈ ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അവയെല്ലാം നല്ലൊരു പരിധിവരെ ശരിയുമാണ്. ട്രേഡ് യുനിയന്‍ ഗുണ്ടായിസം (എല്ലാ പാര്‍ട്ടികളുടെയും പോഷക യുനിയനുകളുടെ വക) ഒരു വസ്തുതയാണ്.

എന്നാല്‍ കാര്യങ്ങള്‍ ഒരു പരിധിവരെ മാറിയിട്ടുണ്ട്. കഴിഞ്ഞ കാല സര്‍ക്കാരുകളും ഇപ്പോഴത്തെ സര്‍ക്കാരും നോക്കുകൂലി എന്ന പ്രതിഭാസത്തെ ഇല്ലാതാക്കുവാന്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചു. എന്നാലും ചിലയിടതെല്ലാം അത് നിലനില്കുകയും ചെയ്യുന്നു. നോക്കു കൂലി എന്ന് കേട്ടാല്‍ "ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍" എന്ന മട്ടിലാണ് വലതു പക്ഷം ഇടതു യുനിയനുകളുടെ മേല്‍ ചാടി വീഴുന്നത്. എന്നാല്‍ ഇന്നത്തെ മാതൃഭൂമി ഓണ്‍ലൈന്‍ ന്യൂസില്‍ ഒരു വാര്‍ത്ത വന്നിരിക്കുന്നത് ഇതിനെല്ലാം വിരുദ്ധമാണ്. കുടിവെള്ള പദ്ധതിക്ക് കൊണ്ടുവന്ന പൈപ്പ് ഇറക്കുവാന്‍ നോക്കുകൂലി ചോദിച്ചത് ഈ വാര്‍ത്ത പ്രകാരം ഇടതു പക്ഷ യുനിയനുകളല്ല, മറിച്ച് ഐ.എന്‍.ടി.യു.സി എന്ന കോണ്ഗ്രസ് പോഷക സംഘടനയാണ്. വാര്‍ത്ത ഇവിടെ ക്ലിക്കിയാല്‍ വായിക്കാം. നോക്കുകൂലിയുടെ പേരില്‍ ഇടതുപക്ഷ ട്രേഡ്യുനിയനുകളുടെ മേല്‍ ചാടി വീഴുന്നതിനു മുന്പ് ഈ സംഭവം ഓര്‍ക്കുന്നത് കൊണ്ഗ്രസ്സുകാര്‍ക്ക് ഗുണം ചെയ്യും. (ഞാന്‍ ഇടതുപക്ഷ പ്രവര്‍ത്തകനല്ല എന്നുകൂടി പറയട്ടെ).


2011, നവംബർ 12, ശനിയാഴ്‌ച

ജയരാജനും ഗോവിന്ദചാമിയും - നീതി നിര്‍വഹണത്തിന്റെ രണ്ടു മുഖങ്ങള്‍.

ന്യായാധിപനെ അധിക്ഷേപിച്ചു എന്ന കാരണത്താല്‍ ജയരാജനെ ജയിലിലേക്കയച്ച ഹൈക്കോടതി ഇനി ഗോവിന്ദചാമി എന്ന അണ്ണാച്ചി തിരുട്ടു റാസ്കലിനെ എന്താണ് വിധിക്കാന്‍ പോകുന്നതോ എന്തോ? ഇനി ഹൈക്കോടതി, സുപ്രീം കോടതി, അപ്പീല്‍, റിവ്യൂ ഹര്‍ജി, ദയാ ഹര്‍ജി തുടങ്ങിയവ വരാനിരിക്കുന്നു. സൌമ്യ വധം അപ്പോഴേക്കും ജനം മറന്നു കഴിഞ്ഞിട്ടുണ്ടാവും. അല്ലെങ്കില്‍ മറ്റു സൌമ്യമാര്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടാവും, നമ്മുടെ സമൂഹത്തില്‍  അതുമല്ലെങ്കില്‍  ക്രൂരന്മാരായ ഗോവിണ്ടാചാമിമാര്‍ സമൂഹത്തില്‍ ഉദയം ചെയ്തിട്ടുണ്ടാവും.
ഗോവിന്ദചാമി നാളെ തൂക്കിലേറ്റപ്പെടും എന്ന് ആരും അതിര് കടന്നു പ്രത്യാശിക്കേണ്ടതില്ല. കാരണം ഒന്നുകില്‍ അയാള്‍ നീതി വിചാരണ എന്ന നീണ്ട പ്രക്രിയയില്‍ ഒരു വേള ജീവപര്യന്തം ശിക്ഷിക്കപ്പെടുവാനോ അല്ലെങ്കില്‍ വിട്ടയക്കപ്പെടുവാണോ സാധ്യത ഏറെയാണ്. ഇനി ഒരുപക്ഷെ സുപ്രീം കോടതി തന്നെ ശിക്ഷ ശരിവച്ചു എന്ന് കരുതുക. എന്നാലും രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കാം. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷ കിട്ടി കഴിയുന്ന തമിഴ് തീവ്രവാദികളും, പാര്‍ലമെന്റ് ആക്രമിച്ചവരും എല്ലാം ദയാഹര്‍ജി തീര്‍പ്പാകുന്നതും കാത്തു കഴിയുന്നു. ഇതില്‍ ഒന്നിനെയെങ്കിലും തൂക്കി ശിക്ഷ നടപ്പാക്കാന്‍ കഴിയാത്ത നിയമ വ്യവസ്ഥയാണ് നമ്മുടെ നാട്ടില്‍ നില നില്‍ക്കുന്നത്.

ജയരാജനെ ഉടന്‍ ജയിളിലയക്കാന്‍ വ്യഗ്രത കാട്ടിയ കോടതി (അതേ കോടതി തെന്നെയല്ല കേട്ടോ) അണ്ണാച്ചിയെ തൂക്കുന്നത് ഹൈക്കോടതി അനുമതിയോടെ കൂടി വേണമെന്ന് നിബന്ധന വച്ചു. ഹൈക്കോടതിയില്‍ തമിഴന്റെ വക്കീല്‍ അപ്പീല്‍ പോകുമെന്ന് ഇതിനകം വ്യക്തവുമായിക്കഴിഞ്ഞു.

കൂടാതെ വികലാംഗന്‍ എന്ന ആനുകൂല്യവും പ്രതിക്ക് കിട്ടുവാന്‍ സാധ്യതയുണ്ട്. (പണ്ടു കണ്ട ജോഷി ചിത്രം "ധ്രുവം" ഓര്‍മ്മ വരുന്നു).

ന്യായാധിപനെ ശുംഭന്‍ എന്ന് വിളിച്ച ജയരാജനെ നമ്മള്‍ ഭാവിയില്‍ അനുകൂലിച്ചു നിലപാട് മാറ്റാന്‍ സാധ്യത ഏറെയാണ്‌ ഈ വിഷയത്തില്‍. ബാക്കി നിങ്ങള്‍ സങ്കല്‍പ്പിക്കുക. എന്തെങ്കിലും എഴുതി നടപടി നേരിടാന്‍ വയ്യേ!
 
ഇത്തരം നികൃഷ്ടമായ കുറ്റകൃത്യം ചെയ്തവരുടെ കാര്യത്തിലെങ്കിലും അപ്പീല്‍ അനുവദിക്കാതെ ശിക്ഷ നടപ്പാക്കുവാനുള്ള വകുപ്പ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ എഴുതി ചേര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രം ഈ അവസരത്തില്‍ കുറിക്കുന്നു.