2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സമര ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കി സംസ്ഥാന സര്‍ക്കാര്‍.

ജനാധിപത്യപരവും അല്ലാത്തതുമായ സമരങ്ങളുടെ സ്വന്തം നാടായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ഇക്കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബസ്‌ സമരം നടക്കുമെന്ന് ബസ്സുടമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.  എന്നാല്‍ തൊട്ടു മുന്‍ദിവസം തിരുവനന്തപുരത്ത് വച്ച് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചു.  സാധാരണ സ്വകാര്യ ബസ്സ്‌ സമരം മുഖ്യമായി നടക്കുന്നത് ചില സ്ഥിരം ആവശ്യങ്ങളില്‍ ഊന്നിയാണ്. (ഡീസല്‍ വിലവര്‍ധന വഴി ബസ്ചാര്‍ജ്ജ് വര്‍ധിപ്പിക്കല്‍ - വിദ്യാര്‍ത്ഥി കണ്‍സെഷന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയവ അവയില്‍ പ്രധാനമാണ്).  എന്നാല്‍ ഇത്തവണ ആവശ്യം വളരെ വിചിത്രമായിരുന്നു.  ബസ്സുകള്‍ വാതിലുകള്‍ സ്ഥാപിക്കണം അന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമാരിക്കുവാനായിരുന്നു ബസ്സുടമാ സംഘം സമരപ്രഖ്യാപനം നടത്തിയത്‌.

തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ബസ്സുകളുടെ വാതിലില്‍ കൂടി വീണു ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടാള്‍ മരണമടഞ്ഞത് ഈയിടെ റിപ്പോര്‍ട്ട് വന്നിരുന്നു.  ഒരു പാടു വിമര്‍ശനം പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്ന വിഷയമായിരുന്നു.  നമ്മുടെ നാട്ടിലെ ഒരു നടപ്പനുസരിച്ചു എന്തെങ്കിലും നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായിക്കഴിയുമ്പോള്‍ ഉണരുന്ന ഭരണകൂടം ഇത്തവണ ഉറച്ചു തന്നെ ഇറങ്ങി.  വാതിലില്ലാത്ത ബസ്സുകളെ പിടികൂടുകയും മുന്നറിയിപ്പ്‌ നല്‍കുകയും പിന്‍വാതില്‍ അടക്കം രങ്ങു വാതിലുകള്‍ ഘടിപ്പിച്ചു സര്‍വ്വീസ്‌ നടത്താന്‍ ഒരു സമയപരിധി കൊടുക്കുകയും ചെയ്തു.  മുന്പത്തെതില്‍ നിന്നും വ്യത്യസ്തമായി വ്യാപകമായ പരിശോധനകള്‍ പോലീസ്‌ - ഗതാഗത വകുപ്പുകളില്‍ നിന്നും ഉണ്ടായത്‌ ബാസ്സുടമകളുടെ പ്രതീക്ഷകള്‍ക്ക്‌ വിപരീതമായിരുന്നു.  പല തരത്തിലും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ സ്വാധീനിക്കുവാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സ്വന്തം ജോലിയോടുള്ള ആത്മാര്‍ഥത പുലര്‍ത്തുന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ അതൊന്നും വിലപ്പോയില്ല.

അവസാനം അറ്റകൈപ്രയോഗം എന്ന മട്ടില്‍ മാധ്യമങ്ങളെ കണ്ടു. "സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും പീഡിപ്പിക്കപ്പെടുന്നു, സ്വകാര്യബസ്സ്‌ സര്‍വ്വീസ്‌ അസാധ്യമായിരിക്കുന്നു" എന്നീ വാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അത് ഏറ്റുപാടാന്‍ ചില മാധ്യമങ്ങളും തയ്യാറായി.  പത്തൊന്‍പതാം തിയതി മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വീസുകള്‍ നിര്‍ത്തി വക്കുകയാനെന്നു പ്രഖ്യാപിച്ചു.  തുടര്‍ന്ന്‍ തിരുവനന്തപുരത്ത് ഗതാഗത വകുപ്പ്‌ മന്ത്രി ശ്രീ. ശിവകുമാരുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും മന്ത്രി ഇടപെട്ടു ബസ്സുകളില്‍ വാതിലുകള്‍ ഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയും ചെയുതു. (കാര്യങ്ങള്‍ പഠിക്കാന്‍ പോകുന്നു എന്നും കേള്‍ക്കുന്നു). അവസാനം പതിവുപോലെ ബസ്സുടമകള്‍ വിജയിക്കുകയും ചെയ്തു.

ഈ അവസ്ഥയില്‍ ഗൌരവമായി ചിന്തിക്കേണ്ട ചില വിഷയങ്ങളുണ്ട്.  ചില ഈര്‍ക്കില്‍ സംഘടനകള്‍ വിരട്ടുംപോഴേക്കും മാറ്റാനുല്ലതാണോ സര്‍ക്കാര്‍ തീരുമാനങ്ങള്‍ ?! എന്നതാണ് ഒരു വിഷയം.  രണ്ടാമത്‌ ഉദ്യോഗസ്ഥര്‍ മര്യാദക്ക് ജോലി ചെയ്യാന്‍ തയ്യാറായി ചെയ്യുന്ന കാര്യങ്ങള്‍ അട്ടിമാറിക്കുവാന്‍ മന്ത്രി തലത്തില്‍ ഉണ്ടാകുന്ന തീരുമാനങ്ങള്‍ കാരണമായി തീരുന്നു എന്നതാണ്.  മൂന്നാമത് സര്‍ക്കാര്‍ - ബസ്സുടമ ഒത്തുകളിയില്‍ അപകടതിലാവുന്നത് ജനങ്ങളുടെ സുരക്ഷയാണ് എന്നതാണ്. 

തൃശൂര്‍ ജില്ലയില്‍ പ്രധാനമായും സ്വകാര്യ ബസ്സ് സര്‍വ്വീസിനെ ആശ്രയിക്കുകയാണ് ഭൂരിപക്ഷം ജനങ്ങളും.  വളരെ നല്ല രീതിയില്‍ ലാഭകരമായി ഉള്‍പ്രദേശങ്ങളെ പോലും ബന്ധിപ്പിക്കുന്ന ഒരു പാടു ബസ്സ്‌ സര്‍വ്വീസുകള്‍ ഈ ജില്ലയില്‍ കാണാന്‍ സാധിക്കും.  ഇതെല്ലാം ജനോപകാരപ്രടമെന്നു സമ്മതിക്കുന്നതോടൊപ്പം ചില അനാശാസ്യ പ്രവണതകള്‍ എടുത്തു പറയുക തന്നെ വേണം.  വിദ്യാര്തികലോടുള്ള സമീപനം, മത്സരയോട്ടം, കയറുന്നതിനു മുന്‍പ്‌ ബെല്ലടിച്ചു വിടല്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം.  പോലീസും ബന്ധപ്പെട്ട അധികാരികളും ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ മിക്കവാറും കണ്ണടയ്ക്കും.  (പോലീസുകാര്‍ക്ക്‌ സ്വകാര്യ ബസ്സില്‍ "സൌജന്യ" യാത്ര അവര്‍ നല്‍കും ഇല്ലെങ്കില്‍ വിവരമറിയും.).  ഒട്ടും സഹിച്ചുകൂടാത്തത് കയറുന്നതിനു മുന്നേയുള്ള ബെല്ലടിയാണ്.  പലവിധ ആരോഗ്യപ്രശ്നങ്ങലുള്ള പ്രത്യേകിച്ച് വയസ്സായവര്‍ക്ക് ഇത് ഒരുപാടു വൈഷമ്യം ഉണ്ടാക്കുന്നു.  ഒരുപാടു അപകടങ്ങള്‍ ഇതുകാരണം ഉണ്ടായിട്ടുണ്ട്.  പലരും പരിക്കേല്‍ക്കുകയും മരണമടയുകയും ഉണ്ടായിട്ടുണ്ട്. 

ഇതിനെല്ലാം ഒരു പരിധി വരെ പരിഹാരം ഉണ്ടാവുമെന്ന് കണ്ടുകൊണ്ടാണ് വാതിലുകള്‍ ഘടിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചത്‌.  ഒരു കണ്ടക്ടറും ഡ്രൈവറും മാത്രം ഉള്ള KSRTC രണ്ടു വാതിലുമായി സര്‍വ്വീസ്‌ നടത്തുമ്പോള്‍ ഒരു കണ്ടക്ടറും, ഡ്രൈവറും ഒന്നോ രണ്ടോ "കിളി"കളും ഉള്ള സ്വകാര്യ ബസുകള്‍ക്ക്‌ വാതില്‍ ഘടിപ്പിക്കാന്‍ സാധ്യമല്ല പോലും!!!!  സ്വകാര്യ ബസ്സുകളില്‍ ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സുകള്‍ ഉള്‍പ്പെടെ ചില വണ്ടികള്‍ക്ക് രണ്ടു വാതിലുകള്‍ ഉള്ളത് വിസ്മരിക്കുന്നില്ല.  നാഴികക്ക് നാല്പതു വട്ടം സര്‍വ്വീസ്‌ നഷ്ടം എന്ന് പറയുന്ന സ്വകാര്യ ബസ്സ്‌ സര്‍വ്വീസുകളെ ഒന്ന് നിരീക്ഷിച്ചാല്‍ അതിലെ കള്ളത്തരവും പൊള്ളത്തരവും മനസ്സിലാവും.  കേരളത്തിലെ ഏറ്റവും സുന്ദരങ്ങളായ സ്വകാര്യ ബസ്സുകള്‍ തൃശൂര്‍ ജില്ലയിലാണ്.  ഒരു ഗ്രൂപ്പിന് തന്നെ ഒന്നിലധികം ബസ്സുകള്‍.  ഉള്ളതോ സകല വിധ ആഡംബരങ്ങളും ഘടിപ്പിച്ചത്.  ഈയിടെ തൃശൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് ഒരു ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സില്‍ വന്നതില്‍ ഡി.വി.ഡി.യില്‍ "ശ്രീധരന്റെ ഒന്നാം തിരുമുറിവ്‌" എന്ന മലയാള പടം ഓടുന്നു.  അതിനു മുന്‍പ്‌ ഗുരുവായൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയപ്പോള്‍ "ദേവാസുരം" എന്ന പടം ആ ബസ്സില്‍.  പരമാവധി പൈസ ചെലവാക്കി നിര്‍മ്മിച്ചിരിക്കുന്ന ഇത്തരം ബസ്സുകളുടെ ഒരു പ്രധാന ന്യൂനത സീറ്റിലിരുന്നാല്‍ മുട്ടുകാല്‍ മുന്‍പിലെ സീറ്റില്‍ മുട്ടും എന്നതാണ്.  ഈ ബസ്സുകള്‍ക്ക്‌ ആരാണ് പെര്‍മിറ്റ്‌ കൊടുക്കുന്നത്?  ഫിറ്റ്‌നസ് പരിശോധന എന്ന ഒരു പരിപാടി ആരൊക്കെയോ ചേര്‍ന്ന് അട്ടിമറിക്കുന്നു.  സര്‍വ്വീസുകള്‍ നഷ്ടത്തിലാണെന്ന് പറയുന്ന ബസുടമകള്‍ ഓരോ വര്‍ഷവും ബസ്സുകളുടെ എണ്ണം കൂട്ടുകയും പുതിയ ട്രിപ്പ്കള്‍ തുടങ്ങി ലാഭം കൊയ്യുകയും ചെയ്യുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധങ്ങളായ ഫണ്ടുകള്‍ നിറക്കുന്നതില്‍  സ്വകാര്യ ബാസ്സുടമാകലുടെ പങ്ക് നിസ്തുലമാണ്.  പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ ഒരിക്കലും നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാവില്ലല്ലോ.  ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം നിങ്ങളുടെ ആവശ്യം അംഗീകരിക്കുവാന്‍ പറ്റില്ല, സമരം നടത്തിയാല്‍ നടത്തുന്നവന്റെ പെര്‍മിറ്റ്‌ നിയമാനുസ്രിതമായി റദ്ദാക്കുമെന്ന് പറയുവാന്‍ മന്ത്രിക്ക്‌ കഴിയാത്തത്‌ ബസ്സുടമകളെന്ന സമ്മര്‍ദ്ധ ഗ്രൂപ്പിനെ പിണക്കാന്‍ കഴിയാത്തതിന്റെ നിസ്സഹായതയാണ്.  വിദ്യാര്‍ഥി കണ്‍സെഷന്‍ കൂട്ടുമെന്നു പറയുമ്പോഴേക്കും സമരം ചെയ്യുന്ന സംഘടനകള്‍ക്കോ അവരെ വളര്‍ത്തുന്ന മാതൃ സംഘടനകള്‍ക്കോ ഇക്കാര്യങ്ങളിലൊന്നും യാതൊരു താല്പര്യവുമില്ല.‌

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

പാരകള്‍ക്കിടയില്‍ അതിവേഗം ബഹുദൂരം!



മലയാളികള്‍ ഈ കാണുന്ന ചിത്രം ഇനി കുറച്ച്ചുകാലത്തെക്ക് മറക്കാനിടയില്ല.  കേരളത്തിന്റെ പോക്ക്കണ്ടാല്‍ ഈ ചെറിയ തോക്കിന് പകരം എ.കെ -നാല്പത്തി ഏഴു തന്നെ പോലീസിനു പ്രയോഗിക്കേണ്ടി വരുമെന്ന് തീര്‍ച്ച.  മൂന്നു പേരുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഉമ്മന്ചാണ്ടി ഇപ്പോള്‍ രണ്ടാമതൊന്നു ആലോചിക്കുന്നു എന്ന് ഉറപ്പിച്ച് പറയാം.  ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ സുഖവാസം അനുഭവിക്കുന്നതിന്റെ പ്രശ്നം ഒന്നോതുങ്ങിയാതെ ഉള്ളൂ അപ്പോഴേക്കും അങ്ങേരു കയറി ചാനലുകാരുടെ ഫോണ്‍ വിളിക്ക് ഉത്തരം നല്‍കിയതിലൂടെ കൂടുതല്‍ പ്രശ്നമായി.  അധ്യാപകന്റെ അപകടം വരുത്തി വച്ച ദുരൂഹതക്ക് അന്ത്യം വരുത്താന് പോലീസ്‌ ആവുന്നത് ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ല.  ഇതിനിടയില്‍ കോഴിക്കോട് ഒരു അസി. കമ്മീഷണര്‍ സുരേഷ്ഗോപി കളിച്ചു.  അറിഞ്ഞിടത്തോളം ഒരു പോലീസുകാരന് വേണ്ട എല്ലാ "യോഗ്യത"കളും തികഞ്ഞ ആളാണ്‌ ശ്രീ. രാധാകൃഷ്ണ പിള്ള.  കുഞാപ്പാക്ക് പണ്ടത്തെ ഐസ്ക്രീം കേസില്‍ മൂപ്പര്‍ ഉപകാരം ചെയ്തുകൊടുത്തത് മുന്‍നിര്‍ത്തി നല്ല സുരക്ഷ ഭരണതലത്തില്‍ നിന്നും കോഴിക്കോട് സംഭവത്തില്‍ ലഭിച്ചു എന്നതിന് തെളിവുണ്ട്.  അതല്ലേ ഇത്രയുമായിട്ടും അദ്ദേഹം സസ്പെന്റു ചെയ്യപ്പെടാതെ നില്‍ക്കുന്നത്‌.

ഇതിനിടയില്‍ തോക്ക് പിടിച്ചു ഫോട്ടത്ത്തില്‍ വരാത്ത മറ്റൊരു പോലീസുകാരന്‍ (നമ്മുടെ സുധാകരന്‍ എം.പി.യുടെ തോക്കുകാരന്‍ കാവല്‍ക്കാരന്‍!) ഒരു ബസ്സ്‌ യാത്രക്കിടയില്‍ തെറ്റിദ്ധാരണയുടെ പുറത്ത്‌ ഒരു പാവത്തിനെ ലവനും മറ്റു രണ്ടു പേരും ചേര്‍ന്ന് തല്ലിക്കൊന്നിരിക്കുന്നു.  ഈ വിഷയത്തില്‍ എന്തായാലും നടപടി ഉണ്ടായി.  ലവനെ സസ്പെന്റു ചെയ്യുകയും മരിച്ച നിരപരാധിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുവാനും അയാളുടെ ഭാര്യക്ക്‌ ജോലി നല്‍കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.  (സസ്പെന്‍ഷനും മറ്റും കഴിഞ്ഞാല്‍ ലവന്‍ കൂളായി ഊരിപ്പോരുമെന്നും ഒരു പ്രമോഷനും മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലും ഭാവിയില്‍ ഒപ്പിച്ച്ചെടുക്കുമെന്നും നമുക്ക്‌ പ്രത്യാശിക്കാം).  അതാണല്ലോ കാലാകാലങ്ങളായി കേരളത്തിലും ഇന്ത്യയിലും നടന്നുപോരുന്നത്.

മേല്പറഞ്ഞ പോലീസുകാരനും പൊതുമുതല്‍ നശിപ്പിച്ചു സമരം ചെയ്യുന്ന ആളുകളും ഞാനും ഇത് വായിക്കുന്ന സമൂഹവും എല്ലാം എത്ത്തിപ്പെട്ടിരിക്കുന്ന ഒരു പ്രതിസന്ധിയിലേക്കാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.  എല്ലാറ്റിനും വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന സത്യം ഉത്തരവാദിത്തപ്പെട്ടവര്‍ വിസ്മരിക്കുന്നു.  ഓര്‍മ്മിപ്പിക്കാന്‍ കടപ്പെട്ടവര്‍ അത് ചെയ്യുന്നില്ല.  എല്ലാവര്ക്കും സ്വന്തം നിലക്കുള്ള കൈവിട്ട കളി കളിക്കാന്‍ അതിയായ താല്പര്യമാണ്.  കേരളീയ സമൂഹത്തില്‍ ഇത് ഒരു രോഗലക്ഷനമല്ല.  അതിനെ ബാധിച്ചിരിക്കുന്ന രോഗം തന്നെയാണ്.  ഇതിനുള്ള ചികില്‍സ നാമെല്ലാം ഗൌരവമായി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.