2009, ഏപ്രിൽ 1, ബുധനാഴ്‌ച

വഴിത്തിരിവ്‌

എന്റെ കഥ തുടരുകയാണ് സഹജരെ. ഈ മാസം അവസാനം ഞാന്‍ അവധിക്കു പോകുന്നതിനു മുന്പ് രണ്ടാം വിവാഹത്തിന്റെ കഥ തീര്‍ക്കണം എന്നാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ മറ്റുള്ളവരുടെ കീഴിലുള്ള ജോലി ആയതു കൊണ്ടും സ്വന്തമായി സിസ്റ്റം (റൂമില്‍) ഇല്ലാത്തതു കൊണ്ടും പ്ലാന്‍ ചെയ്തപോലെ നടക്കാറില്ല എന്നതാണ് സത്യം.
എന്റെ സാമ്പത്തിക നില ഇപ്പോഴത്തെ ആഗോള മാന്ധ്യതിനെക്കളും രൂക്ഷമായിരുന്നു അന്ന്. അവള്ക്ക് അതില്‍ യാതൊരു ആശന്കയും ഉണ്ടായിരുന്നില്ല. എന്നെ എങ്ങിനെയെങ്കിലും ഒഴിവാക്കി "വാപ്പ കൊണ്ടു വരുന്ന പുതിയ ചെക്കനെ" സ്വപ്നം കണ്ടു കാണണം, അറിയില്ല. എന്തായാലും ഞാന്‍ രണ്ടും ഞാന്‍ എന്റെ ഒന്നു രണ്ടു തലമുതിര്‍ന്ന കാരണവന്മാരോട് വിഷയം സംസാരിച്ചു അതിന്‍പ്രകാരം അവര്‍ അവളുമായി അവര്‍ സംസാരിചെന്കിലും അത് വെറും അധരവ്യായാമം എന്നതിലുപരി യാതൊരു ഫലവും തന്നില്ല. അവള്‍ എല്ലാം മിണ്ടാതിരുന്നു കേള്‍ക്കുകയും തിരിച്ചു ഒന്നും തെന്നെ പ്രതികരിക്കാതിരിക്കുകയും ചെയ്തു. (നമ്മുടെ മുന്‍പത്തെ ഒരു പ്രധാനമന്ത്രിയെ പോലെ ഒരു തരം മൌനം). അവസാനം ഞാന്‍ തന്നെ നേരിട്ടു വിഷയം അവതരിപ്പിക്കാന്‍ തീരുമാനിച്ചു.
ജോലി കഴിഞ്ഞു വന്നു ഭക്ഷണശേഷം ആവാം ചര്‍ച്ച എന്ന് ഞാന്‍ കരുതി. കാരണം നല്ല വിശപ്പുണ്ടായിരുന്നു. ചര്‍ച്ച കാരണം എന്തെങ്കിലും ഉടക്ക് സംഭവിച്ചാല്‍ പിന്നെ ഭക്ഷണത്തിനോടുള്ള ഇഷ്ടം പോകും. അതോഴിവാക്കം എന്ന് കരുതി. ഭക്ഷണ വേളയില്‍ ഞങ്ങള്‍ രണ്ടും മൌനത്തിന്റെ അകലം സൂക്ഷിച്ചിരുന്നു. അവസാനം ഞാന്‍ വിഷയം എടുത്തിട്ട്. "നിന്റെ കുറച്ചു സ്വര്‍ണ്ണം തരണം, വീട് വീണ്ടെടുക്കണം, ദുബായിലേക്ക് ഒരു വിസ ശരിയാക്കാന്‍ നോക്കണം. ഒരു നല്ല നിലയായിക്കഴിഞ്ഞാല്‍ എല്ലാം നമുക്ക് ഇതില്‍ കൂടുതലായി തിരിചെടുക്കമല്ലോ". പറഞ്ഞു തുടങ്ങിയത് നല്ലനിലയിലായിരുന്നു എങ്കിലും അവളുടെ ഉള്ളില്‍ ഒതുക്കി വച്ചിരുന്ന എല്ലാ ദേഷ്യവും പുറത്തു ചാടിയത് പെട്ടെന്നായിരുന്നു.
"ആര് പറഞ്ഞു നിങ്ങളോട് എന്നെ കെട്ടാന്‍, എനിക്ക് തന്ന സ്വര്‍ണ്ണം എന്റെ വാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ, അതെനിക്ക് ഉള്ളതാ, അല്ലാതെ നിങ്ങളുടെ കടം വീട്ടുവാനുല്ലതല്ല. എന്റെ ഉമ്മയും വാപ്പയും പറഞ്ഞിട്ടുണ്ട് കൊടുക്കരുതെണ്ണ്‍". അവള്‍ ആഞ്ഞടിക്കുകയായിരുന്നു. അത്തരം ഒരു ഭാവം അവളില്‍ ഞാന്‍ ആദ്യമായി കാണുകയായിരുന്നു.
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വാക്കുകള്‍ കൊണ്ടുള്ള ഫയറിംഗ് നടന്നു. ഞാനും അത് വരെ മനസ്സില്‍ സൂക്ഷിച്ചതൊക്കെ നാവിലൂടെ വെളിവാക്കി. അവസാനം ഞാന്‍ പറഞ്ഞു "എന്റെ ഭാര്യയായി നിനക്കു ജീവിക്കണം എന്നുന്ടെന്കില്‍ എന്റെ പ്രശ്നങ്ങള്‍ നിന്റെതും കൂടിയായി കണ്ടു പരിഹരിക്കാന്‍ നിന്നാലായത് ചെയ്തേ പറ്റൂ. അല്ലെങ്കില് ബന്ധം തുടര്‍ന്ന് കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല."
അവളുടെ മറുപടി പെട്ടെന്നായിരുന്നു "എങ്കില്‍ ഞാന്‍ വീട്ടില്‍ പൊയ്ക്കോളാം നിങ്ങള്‍ക്ക് എന്നെ വേണമെന്നുന്ടെകില്‍ അങ്ങോട്ട് വാ" ഒരു തരം വെല്ലുവിളി ആയിട്ടാണ് എനിക്ക് അത് ഫീല്‍ ചെയ്തത്. മുന്പ് എപ്പോഴെങ്കിലും അവളുടെ ബന്ധുക്കള്‍ അവളുടെ മനസ്സിലേക്ക് കുത്തിവെച്ച തിരക്കഥ ആയിരിക്കാം ആ വെല്ലുവിളിക്ക് പിന്നിലെ ചേതോവികാരം.
വിട്ടു കൊടുക്കാന്‍ ഞാനും തയ്യാറായിരുന്നില്ല. "നീ പോകുന്നെന്കില്‍ പൊയ്ക്കോ പക്ഷെ ഞാന്‍ നിന്നെ തേടി അവിടെ വരും എന്നത് നിന്റെയും ആളുകളുടെയും സ്വപ്നം മാത്രമായിരിക്കും. അങ്ങിനെ വരനമെന്കില്‍ ഞാന്‍ വേറെ ഒരു വാപ്പാക്ക് ജനിക്കേണ്ടി വരും" വാക്കുകളില്‍ അറിയാതെ മൂര്‍ച്ച കൈവന്നു.
അങ്ങിനെ അന്ന് രാത്രി ആകെ ടെന്‍ഷന്‍ ആയിരുന്നു. ഞാന്‍ വേറെ മുറിയില്‍ പോയി കിടന്നുറങ്ങി. എങ്കിലും കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്നു നോക്കി, സുഖമായി ഉറങ്ങുന്നു. തിരികെ ഞാന്‍ വന്നു കിടന്നു എപ്പോഴോ ഉറങ്ങി.
പിറ്റേ ദിവസം പുലര്‍ന്നു. പ്രാതല്‍ സമയത്ത് അവള്‍ ചായ കൊണ്ടു വന്നു. ഞാന്‍ തന്നെ അടുക്കളയില്‍ പോയി സ്വന്തം എടുത്തു കഴിച്ചു. എല്ലാം കണ്ടും കെട്ടും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ ഉമ്മ അവിടെ ഇരിക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കും പിടിച്ചു നില്‍ക്കാനായില്ല. കണ്ണുകള്‍ ഈറനണിഞ്ഞു. ഉമ്മയെ സമാധാനിപ്പിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു "ഇവളെ പറഞ്ഞു വിടേണ്ട സമയമായിഇനി വയ്യ"
"പടച്ചവനെ ഇവളെ കല്യാണം കഴിച്ചത് കൊണ്ടല്ലേ എന്റെ മോന് ഇതെല്ലം അനുഭവിക്കേണ്ടി വന്നത്" അടക്കി പിടിച്ച അവരുടെ സങ്കടം പുറത്തു വരികയാണ്.
"എന്നാലും നീ പറഞ്ഞു വരുന്നത്?" അവര്‍ ചോദിച്ചു.
"അതെ ഉമ്മാ, നമ്മളെ വേണ്ടാത്ത നമ്മുടെ നന്മ ആഗ്രഹിക്കാത്ത ഒരു പെണ്ണിനെ നമുക്കു വേണോ?"
"എന്നാലും മോനേ"
ഞാന്‍ അതിന് മറുപടി പറഞ്ഞില്ല. കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങല്‍ക്കെല്ലാം ഒരു മൂകസാക്ഷിയായിരുന്നു അവര്‍. അവര്‍ അതിലൊന്നും ഇടപെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ബന്ധം വേര്‍പെടുത്തുന്നു എന്നറിഞ്ഞപ്പോള്‍ അയല്‍വാസികള്‍ക്ക് അതൊരു അത്ഭുതമായിരുന്നു.
"എന്നാലും ഒരു ബന്ധം വേര്‍പ്പെടുതമെന്നൊക്കെ പറഞ്ഞാല്‍ ...?" ഉമ്മാടെ ഈ ചോദ്യത്തിന് ഞാന്‍ മറുപടി കൊടുക്കാതെ എട്ടു മുപ്പതഞ്ഞിനുള്ള ബസ്സിനായി വേഗം വീട്ടില്‍ നിന്നിറങ്ങി. മനസ്സു നീറുകയായിരുന്നു.
അന്ന് വൈകുന്നേരം ഞാന്‍ വീട്ടിലേക്ക് വിളിച്ചപോള്‍ അവളുടെ സഹോദരന്‍ വന്നിട്ടുണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ ഫോണ്‍ വച്ചു. അന്ന് വീട്ടിലേക്ക് പോയതാണ് അവള്‍. പിന്നെ മടങ്ങി വന്നിട്ടില്ല. അതിന് ശേഷം എനിക്കെതിരെ ആരോപണങ്ങളുടെ ഒരു പെരുമഴക്കാലം ആയിരുന്നു. അതെല്ലാം അടുത്ത ബ്ലോഗില്‍.

1 അഭിപ്രായം: